Wednesday, August 18, 2010

സാമൂക്യ സേവനം...

കൊല്ലകാലം ലണ്ടായിരത്തി ഏയ്...എങ്ങനെങ്കിലും ലോകം നന്നാക്കി മകാത്മാ കാന്തിന്റെയ് തൊട്ടിപ്പറമുള്ള സീറ്റുമ്മല് കേറി നെരങ്ങണം എന്ന നല്ല കനത്തില്ള്ള പൂതിയുമായി മേയുന്ന കാലം. അങ്ങ്നത്തെ മോകം മൂത്ത് മൂത്താണ് ഞാന്‍ സാമൂഹ്യ സേവനം പടിച്ച് പാസാകണം എന്ന അതിമോഹവുമായി എമ്. എസ്.ഡബ്ല്യൂ കോഴ്സിനു ചേര്‍ന്നത്.

"സാമൂക്യസേവനാ... ഇസ്ലാമിനു നെരക്കുന്ന പണിയാ. കയിവില്ലാത്തൊരെ സകായിക്കലും, നാട് നന്നാക്കലും ഒക്കെ നല്ല കാര്യാണല്ലോ. അത് പൊരെയ്ലും ഒരു ബര്‍ക്കത്ത്‌ള്ള പരിവാടിയാണല്ലോ?" ഉമ്മാമയും ഉമ്മയും അമ്മായിയും തലയൊക്കെ കുലുക്കി മൂക്കോക്കെ ബെറപ്പിച്ച് ചുണ്ടൊക്കെ കൂര്‍പ്പിച്ച് എന്റെ സാമൂക്യസേവന ചന്തി നാട്ടാരെ മുന്നില് മാക്സിമും പൊക്കി പിടിച്ച് കുളൂസാക്കി! ഞാന്‍ നന്നാക്കാന്‍ പോവ്ന്ന നാടല്ലേ വിശാലമായി കെടക്കുന്നത്, അതില്ള്ള പ്രജകളൊക്കെ എന്നെ അറിയണല്ലോ? പി.ആര്‍ പണി പാത്തിബിയും, കൈസേയിത്താത്തയും, മിസ് ദില്ലീസയും എല്ലാരും മല്‍സരിച്ച് ചെയ്തു "നുച്ചൂന്റെ ആയിസല്ലെ? ഓള് കാന്തിക്ക് പഠിക്കാന്‍ ചേര്‍ന്നീന്. വെലിയ പഠിപ്പാ, മനസ്സാസ്ത്രാ പഠിക്ക്ന്ന്. അന്റെ പിയാപ്ലനെ ഒരീസം കൊണ്ടേരി, ഓള് നോക്കീട്ട് എന്താ അസ്ക്യതാന്ന് പറന്ഞെരും"

ഞാനാണെങ്കില് ഒരടി മോളിലൂടെ ഒയുകി ഒയുകിയാ നടത്തം. ഉള്ളില് കന്ഞിയാണ് കുടിക്ക്ന്നതെങ്കിലും മീസമ്മല് നെയ്യും പൊരട്ടിയാ നടത്തം. നാലാള് പൊറത്തുന്നും കാണുമ്പം നെയ്യല്ലെ മണക്കൂ? അല്ലാഹു ആവാനുള്ള പൂതിയോ നായ നക്കി പോയി, ഇനിയുള്ള ഏക ചാന്‍സ് ഇതാണ്. ഫാമിലി കൌസിലിങ്ങു മുയുമനും ഞാന്‍ ഏറ്റെടുത്തു, പിന്നെ ഉമ്മാമന്റേം, എളാമന്റേം, അമ്മായിന്റേം, ഉമ്മന്റേം റെക്കമെന്റേഷണില് വെരുന്ന പാര്‍ട്ടികള് വേറേയും. ഏളാമന്റെ പാത്രം കയുകല് കണ്ടിട്ട് ഞാന്‍ തീര്‍ത്ത് പറന്ഞു, "എളാമ ഞെട്ടരുത്, എളാമക്ക് ഒബ്സെസീവ് കമ്പള്‍സീവ് ഡിസോഡറാണ്"

"പോടി വലാലെ, പാത്തരത്തിലെ നെയ്യ് കയുകാന് അന്റെ മാപ്ലന്റാട്ന്ന് ആളെ കൊണ്ടോരോ, ചെയ്ത്താനെ?". ഹ്മ്!! ഇതാണ് ഈ തറവാട്ടിലെ പ്രസ്ണം! ഒരാളെ ഷോക്ക് കൊട്ത്ത് നന്നാക്കമെന്ന് വെച്ചാല്, സമ്മെയ്ക്കൂല!! "സുബൈത്താ, ഇങ്ങളെ യൂനുസിനെ നാളെ ബെരുമ്പം ഒന്നു കൂട്ടി കൊണ്ടേരോ? ഓന്‍ പത്തില് തോക്കാന്ള്ള കാരണം ഞാന്‍ പറന്ഞെരാം"
"അയിന് ബെലിയ മനസ്സാസ്ത്രൊന്നും മേണ്ട മോളെ, ഓനോന്റെ വാപ്പന്റെ അതേ കളിയാ! സൊറ കളിച്ച് നടന്ന് കിട്ട്ന്ന പൈസ മുയുമനും കൊണ്ടോയി സില്‌മേം കണ്ട് മക്കാനീന്നും പൊറാട്ടേം തിന്ന് നടക്കണം. അയന്നെ!

അങ്ങനെ പഠിച്ചത് എവ്ടെങ്കിലും കൊണ്ടോയി കമ്ത്താന്‍ മുട്ടി നിക്കുമ്പളാണ് കോളേയിന്നും പുതിയറ ബീച്ചു ഭാഗത്ത് സ്ത്രീകള്‍ക്കായി സ്വയംസേവാ ഗ്രൂപ്പുകള്‍ തുടങ്ങാന്ള്ള പരിവാടി സര്‍ക്കാര് പ്രഖ്യാപിച്ചതായും, അയിനു മേണ്ടി വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്നും അറിയിപ്പ്. നാട് എവിടെ എങ്ങനെ നന്നാക്കണം എന്ന ഏക ചിന്തയുമായി നടക്കുന്ന ഞാന്‍ മനസ്സില് വിജാരിച്ചു " തേടിയ മസാല കുപ്പിയില്‍ കെടച്ചാച്ച്, ഹിയ്യട ഹിയാ"! ഇനി ആരൊക്കെ എതിര്‍ത്താലും, പുതിയറ ബീച്ചു ഭാഗത്ത് ഒരു മിനിമം പത്ത് സൊയംസേവാ ഗ്രൂപ്പ് തൊടങ്ങീട്ടെ ഞാന്‍ സുലൈമാനി കുടിക്കൂ!!! യൊവ്വനം ഒരു സില്‍സിലാ എന്നണല്ലോ... കണ്ണും മൂക്കുമില്ലാലോ?

ഡേ വണ്‍: കണ്‍മഷിയൊക്കെ വാരി തേച്ച് ഒരു എക്സ്ട്രാ കോട്ട് പൌഡറും പൂശി ഉമ്മാമന്റെ അത്തറ് കുപ്പിന്നും തോണ്ടിയ ഒരു തോണ്ട് അത്തറും പൊരട്ടി "എന്നാ പിന്നെ അസ്സലാമു അലൈക്കും, ഞാന്‍ പുതിയറ നന്നാക്കീട്ട് വരാം ഘടികളേ" എന്നും പറന്ഞ് എളാപ്പന്റേട്‌ത്തുന്നും കടം മേങ്ങിയ എക്സിക്യൂട്ടീവ് മാന്ഞാള വേഗും തൂക്കി ഞാന്‍ പടിയിറങ്ങി. "പുതിയറേലാ മുസ്തപ്പന്റെ പൊര, ഉച്ചക്ക് ഓന്റാടെ ചോറെയ്ക്കാന്‍ വിളിച്ചീന് അന്നേം ചെങ്ങായിച്ചിയേളേം. ഓനോട് അട്ത്തേയ്ന്റട്ത്തായ്ച്ച് കൊറച്ച് ചെമ്മീന്‍ മേണം, റഫീക്കിന് പൊവുന്മ്പം അച്ചാറിടാന് എന്ന് പറയണം". മുസ്തഫാക്ക കാലാകാലങ്ങളായി ഹമാരാ മീന്‍ക്കാരന്‍ ഹെ! അങ്ങനെ മുസ്തഫാക്കന്റെ നമ്പരും സുബാപ്തി ബിസ്വാസോം കൊണ്ട് ഞാന്‍ പുറപ്പെട്ടു. കൂടെ സ്മിതയും ഹാഷിമും.

ടിങ്ങ് ടോങ്ങ് "നമസ്ക്കാര്‍, എന്റെ പേര് ആയിഷ. ഞാന്‍ ഇവിടെയുള്ള ബമ്പത്തിയോക്ക് മേണ്ടി ഒരു സ്വയം സേവാ സങ്കട്ടന തൊടങ്ങാന്‍ പോകുകയാണ്. അയിനു ശേഷം താങ്കളുടെ പൊരയില്‍ സന്തോയം,സമാധാനം,അച്ചാറ്,സോപ്പുമ്പൊടി,അടിപ്പാവാട,ഫിനോയില് മുതലായ സാമാനങ്ങള്‍ കളിയാടും. ഇതിനായി ഭവതി ചെയ്യേണ്ടതിത്ര മാത്രം..." എന്നൊക്കെ ബസ്സിലിരുന്നു ഞാന്‍ മനസ്സില് ഓതി പഠിച്ചു.

ടിങ്ങ് ടോങ്ങ് "നമസ്ക്കാരം ചേച്ചീ" (പല്ലു മുയുമനും പൊറത്താക്കിയ ഒരു ചിരി കൂടെ സൌജന്യം!)

"ഇവിടെ ഒന്നും മേങ്ങാറില്ല!" ഠപ്പ്. ഞാന് കണ്ണിമ്പി തൊറക്ക്ന്നെയ്ന്റെ മുന്നെന്നെ വായിലും പൂട്ടി ചന്തീം കുലുക്കി ഓള് പോയി.

"അന്റെ പൊരെയ്ല് കുന്തം കളിയാടും ഏക്ക‌ര്‍ച്ചി!!" എന്നും മനസ്സില് വിജാരിച്ച് ഞാനും കൂട്ടവും അടുത്ത പൊരെയ്ലേക്ക് നീങ്ങി.

ടിങ്ങ് ടോങ്ങ് "എന്റെ പേര് സ്മിത. ഞങ്ങളിവിടെ സര്‍കാരിന്റെ സ്വയം സേവാ സംഘടന എന്ന ഒരു പരിപാടിയുടെ ഭാഗമായി വന്നതാണ്..." സ്മിതയുടെ പ്രസംഗം മുഴുവന്‍ കേട്ട ശേഷം അസ്മാബി പറന്ഞു, "ഓല് പറന്ഞ്ക്ക്ണ് ഇമ്മായിരി ഒന്നിലും ചേരര്ത്‌ന്ന്. ഓല്‍ക്ക് ഇതൊന്നും ഇസ്‌ട്ടല്ല"

"ഓലോ? ആര്?"

"ഇന്റെ അസ്പന്റ് ".

"ഫിനൊയിലിന്റേം അടിപ്പാവാടന്റേം സന്തോയത്തിനേം കാര്യം പറ" ഞാന് സ്മിതനെ പൊറകിന്നും ഞോണ്ടി. പക്സേങ്കില് അസ്പന്റ് സമ്മെയ്ക്കിന്നില്ലെങ്കില് എന്താക്കാനാ?

ഈ ദുനിയാവിന്റെ ഏകദേസ മാമൂലുകള് എനിക്ക് പിടി കിട്ടി തൊടങ്ങി.. ലതായത്, ഞാന്‍ ലോകം നന്നാക്കണോന്ന് തൊള്ളട്ട്ട്ട് ഒര് കാര്യോല്ല. ലോകത്തിന് നന്നാവണം എന്ന ഒരു പൂതീം മേണം! അത് നമ്മളെ എളാമനെ പറന്ഞ പോലെ നന്നാവണം എന്ന് യാതൊരു പൂതീമില്ലാണ്ട് നടക്കാ. ഇന്ഞിപ്പം എന്താക്കും? "നന്നാവാന്‍ ആളെ ആവശ്യമുണ്ട്" എന്ന് ഒരു പരസ്യം?

എല്ലാര്‍ക്കും ആകെ മൊത്തം നിരാസ കൂടി കൂടി വെരാ. എന്നാലും "ഒരു അഞ്ചാറ് പൊരെയ്ലുമ്പാടി കേറി ഓരെ നന്നാക്കാന്‍ നോക്കാം," ഞാന്‍ ഒരു പൊരെയെങ്കിലും നന്നാക്കീട്ടെ ഇബ്‌ട്‌ന്നും പൊവ്വാന്ള്ള പരിവാടിള്ളൂ എന്ന് ഒറച്ചു പറന്ഞു.അങ്ങനെ എന്റെ അടങ്ങാത്ത സ്വൈര്യക്കേട് കാരണം നമ്മള് അട്ത്ത പൊരെയ്ലെ ബെല്ലടിച്ചു.

ഒര് നിസ്ക്കാര കുപ്പായോം മക്കനേം ഇട്ട ഉമ്മാമ്മ വാതില് തൊറന്നു. മുഖം നൊറച്ചും ചിരിയും കൊണ്ട് ചോയിച്ചു "എന്തേയി മക്കളെ?".

എന്റെ മനസ്സ്, ബിരിയാന്റെ സേസം സുലൈമാനി കുടിച്ച പോലെ തണുത്തു. ഈ ഉമ്മാമ്മ നന്നാവും, കണ്ടാലറിയാം!

"ഉമ്മാമ്മ, സര്‍ക്കാരിന്റെ സ്വയം സേവാ സങ്കടനയെ പറ്റി പറയാനാ"

"സര്‍കാരിന്റെയാ? മക്കള് കേറി ഇരിക്കീ. എന്തെങ്കിലും കുടിച്ചിട്ട് പോവാ. വെരീ" എന്റെ ഇത്തിരി പോന്ന ജീവിതത്തില് ആ നിമിസം സന്തോയോം സമാധാനോം പിന്നെ സയിക്കാന്‍ പറ്റാത്ത കൊസിയും കളിയാടി. ഇനിയാരൊക്കെ സുയിപ്പാക്കിയാലും തരക്കേടില്ല നമ്മള് ലോകം നന്നാക്കീട്ടെ കിയാമം നാള് കാണൂ.. ആ...ഡിങ്കിഡിക്കാ!! മനസ്സില് ലണ്ട്മൂന്ന് പാട്ടൊക്കെ മൂളി നമ്മള് കേറി കുത്തിരിന്ന്. നല്ലൊരു പൊര, ആരോ ദുബെയ്ലിള്ളത് കാണാന്ണ്ട്.

"ഇങ്ങളിരിക്കീ, ഞാന്‍ ചായെട്ത്ത്ട്ട് ബെരാ..."

"വേണ്ടുമ്മാമ്മാ. നമ്മള് പറയാന്ള്ളത് പറന്ഞ്ട്ട് പൊവ്വാ. ഇനിയും കൊറേ വീട്ടില് കേറാന്ണ്ട്"

"അത് പറന്ഞാ പറ്റൂലേ... മോളെ പേരെന്താ?...

"ആയിശ"

"ഓ മുത്ത്നബീന്റെ കെട്ട്യോളെ പേരാണല്ലോ..." എന്നും പറന്ഞ് മൂന്ന് കപ്പ് അസാധ്യ മധുരള്ള ചായേം ബര്‍ത്തായക്കയും കൊണ്ടേയി വെച്ച് ഉമ്മാമ്മ എന്റട്ത്ത് വന്നിരുന്നു. സ്മിത പ്രസംഗം ഏറ്റെടുത്തു. ഞാന്‍ ഫുള്ള് ശ്രദ്ധയും ഒരു കൈ കൊണ്ട് ബര്‍ത്തായക്ക തിന്ന്ന്നേയിലേക്കും മറ്റേ കൈ കൊണ്ട് ചായക്കോപ്പ പിടിക്കുന്നേയ്ലും സ്മിത വിട്ടു പോകുന്ന ഭാഗങ്ങള് പൂരിപ്പിക്കുന്നെയ്ലും ഒക്കെ പരന്നു കിടക്കുകയാണ്...

സ്മിതയാണ് വായിട്ടടിക്കുന്നതെങ്കിലും ഉമ്മാമ്മന്റെ നോട്ടം ഫുള്‍ ടൈം എന്റെ മോത്തേക്കാണെന്ന് ബര്‍ത്തായക്ക വായില് കുത്തി നൊറക്കുനെയ്ന്റെ എടെയ്ല് എന്റെയ് എടങ്കണ്ണിലൂടെ എനിക്ക് കാണുന്നുണ്ട്. തീരെ അഹങ്കാരവും ദുസ്ച്ചിന്തകളുമില്ലാത്ത ഞാന്‍ മനസ്സിലു വിജാരിച്ചു "പുവര്‍ ഗ്രാന്മാ, എന്റെ മൊഞ്ച് കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്ന്ന്നേയില്ലാ" ഹ ഹ ഹ! ഉമ്മാമ്മ ഒന്നും കൂടി അഞ്ചിക്കോട്ടേന്ന് കരുതി ഞാന്‍ എന്റെ ചിപ്സ് നൊറന്ഞ തൊള്ള കാട്ടി ഉമ്മാമ്മനെ നോക്കി ചിരിച്ചു കാട്ടി.

പെട്ടന്ന് ഉമ്മാമ്മ എന്റെ മൊഖം രണ്ട് കയ്യോണ്ടും പിടിച്ച് മൂപ്പത്തിന്റെ നേരെ തിരിച്ച് മൂപ്പത്തിന്റെ മൊഖത്തേക്ക് വലിച്ചടുപ്പിച്ച് ചോയിച്ചു, "ആയിസാ, അന്റെ മണ്ടെയിലെന്താ? എന്താ?"

"ങ്ങേ?!!" എന്നു പോലും മൂളാന്‍ സമയം തരാണ്ട് മൂപ്പത്തി "മിനച്ചെയ്ത്താനി റജീം" എന്ന് ഒരു നാലര സ്പീക്കറിന്റെ സമണ്ടില് കൂവി വിളീച്ച് എന്റെ മോന്തമ്മലേക്ക് അഞ്ചാറ് ഊത്ത് ഊതി. ആ സമണ്ടും തുപ്പലും വായ്‌നാറ്റോം എല്ലാങ്കൂടി എന്റെ വയറിങ്ങ് ലൂസ് കോണ്ടാക്റ്റിലായി പോയി! ഞാനൊരു സെക്കണ്ട് ബ്ലിങ്കി ഇരുന്നെയ്ന് ശേഷം സ്മിതനേം ഹാഷിമിനേം നോക്കി. ദയനീയമായി നോക്കി എന്നാണ് ദ്രിക്സാക്ഷി വിവരണം, പക്ഷെ ഞാന്‍ ഒരു ചോദ്യചിഹ്ന നോട്ടമായിരുന്നു ഉദ്ദേശിച്ചത്!

ഉമ്മാമ്മ എണീച്ച് മേശപ്പൊറത്തെ ജഗ്ഗെട്ത്ത് അയിലെ വെള്ളം ഹാഷിമിന്റെ മേല് കൊടന്ഞിട്ട് "ഒയിന്ഞോ... ഒയിന്ഞോ... പോ.." എന്ന് അമറാന്‍ തൊടങ്ങി. എന്നെ നോക്കി കിതച്ചോണ്ട് അലറി ചോയിച്ചു: "അന്റെ മേത്ത്ള്ള കറ കയികി കളയോ ഇയ്യ്?"

ഞാന്‍ തൊണ്ടേയില് കുടുങ്ങിയ ബര്‍ത്തായക്ക എറക്കാന് പെടാപ്പാട് പെട്‌ആ. ഉമ്മാമ്മ പിന്നേം അലറി "ഞാന്‍ ചോയിക്കാണ്...

ചോയിച്ചത് എന്താന്ന് ഞാങ്കേട്ടീല. സ്ഥലകാല ബോധം വന്ന് നോക്കുമ്പണ്ട് ഞാന്‍ കൈയ്യിലൊര് കോപ്പ ചായേം ഒര് പിടി ബര്‍ത്തായക്കേം കൊണ്ട് റോട്ടുമ്മല് നിക്ക്ന്ന്. പടച്ചോനാണേ, ഇദ്ദൂസം വെരെ ഞാനെങ്ങനെ റോട്ടുമലെത്തി എന്ന് എനിക്കോര്‍മ്മയില്ല. സ്മിതയും ഹാഷിമും പറയുന്നത്, ഞാന് ഇന്റെ കയ്യും കാലും നെലത്ത് കുത്തി ബെരളി പിടിച്ച എട്ട്കാലിന്റെ ചേലില് ഉമ്മാമ്ം നീട്ടിയ കയ്യിന്റെടെയിലൂടെ നൂണ് നൊയന്ഞ്, കപ്പും ബര്‍ത്തായക്കയും അടക്കം നാലു കാലില് ഇഴയുകയോ ഓടുകയോ എന്തോ ഒന്ന് വളരെ സ്പീഡില് ചെയ്തു ഇറങ്ങി പാന്ഞു എന്നാണ്.

കോപ്പയും പിടിച്ച് എന്താക്കുമെന്ന് അറിയാണ്ട് റോട്ടുമ്മല് മുയിച്ചു നിക്കുമ്പണ്ട് ഒരു വയിപ്പോക്കന്‍ ആ വയിക്ക് പോണ്. ഇതെന്നെ കിട്ടിയ ചാന്‍സെന്ന് മനസ്സിലാക്കിയ ഞാന്‍, "ഇക്കാ, ഈ കോപ്പൊന്ന് ആ പച്ച പെയ്ന്റടിച്ച പൊരെന്റെ കൊലായില് വെക്കോ?" ഇക്കാക്ക നമ്മളെയൊന്ന് ആകെ നോക്കി "ഇങ്ങള് റംലാബീവിന്റാടെ പോയീനെയ്നോ? ഓരെന്താ പറന്ഞേ?"

"ഓരെന്തു പറയാന്? ആ പെണ്ണ്ങ്ങക്ക് പിരാന്താ?"

"പിരാന്ത് നിന്റെ ഉമ്മക്കാണ്ടി!! സെയ്ക്കിന്റെ ജിന്ന് കൂടിയോരെ പിരാന്ത്‌ന്ന് പറന്ഞ നീയൊക്കെ നരകത്തിലാണ്ടി!".

അന്നു രാത്രി മുതല് എനിക്കൊര് നേരിയ പനി. എല്ലാരും ഒറപ്പിച്ച് പറന്ഞു ഇത് പേടി കുട്ങ്ങിയതാ. ഞാന്‍ സമ്മെയ്ച്ചീലാ.

പിറ്റേന്ന് പനി നൂറ്റിനാല്... "ഓക്ക് കണ്ണൊണ്ടതാ, ഒന്നുയിന്ഞിട്ടാളി..പനി പോയ വയി കാണൂല!" ആമിന്താത്ത ഒറപ്പിച്ചു പറന്ഞു.

"അയ്യോ ചാമീ, എന്നാച്ച് അയ്സാവുക്ക്? തീ പോലെ ജൊരം, മാത്ര യെതാവത് പോയി വാങ്ങണുമാ?" പാങ്കിയുടെ സ്നേകം.

"മോളേ ആയിസൂ, അനക്കെന്താ മേണ്ടി തിന്നാന്? രണ്ട് പത്തിരീം എറച്ചി ചാറും തെരട്ടെ?" പാത്തിബി

"മേണ്ടുമ്മാമ്മാ, എനിക്ക് ഒറങ്ങണം". അപ്പം എല്ലാരും നല്ലോണം പേടിച്ചു. പത്തിരീം ചാറും തിന്നൂലെങ്കില് എന്റെ തലച്ചോറിനായിരിക്കും പ്രസ്ണം!

"കൊറച്ച് പൊടിയരിക്കന്ഞി നല്ലോണം നാലഞ്ച് നേരായിട്ട് ഓക്ക് പനിനാരങ്ങേം കൂട്ടി കോരികൊട്, പനി നാളാവ്മ്പളേക്ക് ബിടും. ഓരോ ഹലാക്കിന്റെ പണിക്ക് നിക്കര്ത്‌ന്ന് ഇതാണ് തലേം മൊലേം വെച്ചോരോട് മൂത്തോര് പറീന്നെയ്ന്റെ കാര്യം!"

Monday, August 16, 2010

പേറും ബൈതിങ്ങേം

ഓഫീസില്‍ കാര്യമായ ഒരു മീറ്റിങ്ങ് നടക്കുമ്പോള്‍ വീട്ടിന്നും ഫോണ്, ഞാന്‍ ചൊമന്ന ബട്ടണ്‍ അമ്ക്കി. പിന്നെയും വിളി,പിന്നെയും അമ്ക്കി. ഇത് ഇന്ന് രാവിലെ പുട്ട്‌ണ്ടാക്കുമ്പം തേങ്ങ ഇട്ടോ, ഇട്ടേങ്കില്‍ തന്നെ മത്തിച്ചാറില്‍ കയിഞ്ഞായ്ച്ച ഒണക്കി കൊട്‌ത്തയച്ച നെല്ലിക്കയാണോ അരച്ചൊയിച്ചത്, മലപ്പൊറത്തെ തിത്താച്ചൂന്റെ പൊരെയ്‌ലെ പണിക്കാര്ത്തി ഒപ്പിച്ച പണിയോ മുതലായ സൊറകളാണ് മിക്കവാറും ഫോണിന്റെ മറ്റേ തലക്കല്. ഞാന്‍ മീറ്റിങ്ങിലാണെങ്കില് ഫോണ് എടുക്കൂലാന്നും കട്ടാക്കിയാല്‍ ഞാന്‍ തിരക്കിലാണെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു പഠിപ്പിച്ചാലും, “അയിലുമൊക്കെ വെലുതാണ്ടി പെറ്റ തള്ളമാരുടെ ഖല്‍ബിലെ തീ. നീ ഫോണെട്‌ത്ത് കാര്യം പറഞ്ഞ് വേഗം വെച്ചൊ...” അക്കോര്‍ഡിങ്ങ് റ്റു മൈ പെറ്റ തള്ള ഞാന്‍ ഫോണെടുത്തില്ലെങ്കില് അതിനു അഞ്ച് കാരണങ്ങളേ ഉണ്ടാവാന്‍ സാധ്യതയുള്ളൂ:
വണ്‍: ഞാന്‍ പാണ്ടി ലോറിയോ, അല്ലാത്ത ലോറിയോ സൈക്കിളോ തട്ടി തട്ടിപ്പോയി.
ടൂ: ഞാന്‍ നടന്നു പോകുമ്പോള്‍ പെട്ടന്നു സഡണ്‍ലി വീണു മരിച്ചു
ത്രീ: എന്നെ ആരോ തട്ടി കൊണ്ടുപ്പോയി എന്റെ ഫോണ്‍ ആന്‍സര്‍ ചെയ്യാന്‍ വിടുന്നില്ല!
ഫോര്‍: ഞാന്‍ എന്റെ ഓര്‍മ്മ നഷ്ടപ്പെട്ട് വേങ്ക്ലൂര്‍ ടൌണിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്.
ഫൈവ്: എന്നെ ആരോ വെറുതെ കുത്തി കൊന്നു.

അങ്ങനെ ഒരു പത്ത് പ്രാവശ്യം കട്ടാക്കിയിട്ടും പിന്നെയും പിന്നെയും വിളിച്ചു കൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരു പേടി തോന്നി, “എനി വീട്ടില് വല്ല പാണ്ടി ലോറിയും ഇടിച്ചു കേറിയോ? ആരെങ്കിലും സഡണ്‍ലി സുഖമില്ലാതായൊ? വല്ലോരും ക്ലോസായൊ?” പെറ്റ തള്ളയല്ലെങ്കിലും ഖല്‍ബില്‍ തീ!!ബാക്കിലെ പറമ്പിലെ മാവുമ്മല് മാങ്ങ ഉണ്ടായോ? എളാമ വാങ്ങിയ കോഴി മുട്ടയിടുന്നില്ലെ? ഫാബി പിന്നെയും പെറ്റോ? വാസന്തി ഇണ്ടാക്ക്ന്ന ചക്കപായസത്തിന്റെ സീക്രറ്റ് റെസിപ്പി സാവിത്രി വിജയകരമായി ചോര്ത്തിയോ? ഈ മീറ്റിണ്‍ഗിനിരുന്നിട്ട് ഒന്നും കിട്ടാനില്ല! ആകെ വെപ്രാളം.

“എക്സ്ക്യൂസ്മി, അര്‍ജന്റ് കോള്‍” എന്നും പറഞ്ഞ്, അവിടെയിരിക്കുന്ന ചാത്തന്മാരുടെ നിരസത മൈന്‍ഡാക്കാണ്ട് ഇറങ്ങി, തിരക്കിട്ട് തിരിച്ചു വിളിച്ചപ്പം എങേജ്! വെപ്പ്രാളം കൂടി... ഇതതു തന്നെ, ആരോ തട്ടി പോയി! പിന്നെയും കുത്തി, പിന്നേയും അതു തന്നെ!!

അവസാനം “മറ്റേ ഫോണിലേക്ക്” (അതായത് നമ്മളെ പാവം ലാന്‍ഡ് ലൈന്‍) വിളിച്ചു. ഉമ്മ ഫോണേടുത്തതും ഞാന്‍ “എന്താ ഉമ്മാ?” എന്നു ചോദിച്ചതും

“അല്ലാ,നിനക്ക് പെറ്‌ഏം പോറ്റ്‌ഏം ഒന്നും മേണ്ടേ? കാലാകാലം ഇങ്ങനെ ഒറ്റത്തടിയായിട്ട് ജോളിയാക്കി നടക്കാനാ പരിവാടി?”

ഒരാണിണ് ബാണിട്ട് രണ്ട് കൊല്ലായിട്ടും പെറാത്തെ എന്നെ ഒരു സംസയക്കണ്ണോണ്ടാണ് പൊതുവേ തറവാട്ടിലുള്ള നോട്ടം. ഓക്കാണോ അതോ ഓളെ പിയാപ്ലക്കാണോ ഫങ്ങ്‌ഷണല്‍ ട്രബിള്‍ എന്ന ചോദ്യം അവിടൊക്കെ പാറിപ്പറന്നു നടന്നു... ആര്‍ക്കും എന്നോട് നേരിട്ട് ചോദിക്കാന്‍ ധൈര്യം പോര. എന്നാലും “ബിസേസൊന്നും ഇല്ലെ”, “നിന്റെ കുട്ട്യോളെ കളിപ്പിച്ചാന്‍ ഇഞ്ഞി എപ്പളാ?” “അനക്കും മേണ്ടേ ഒരു ചെറ്‌ത്?” എന്നൊക്കെ ചോയിച്ച് വിവരസാങ്കേതിക പ്രയാസങ്ങള്‍ മനസ്സിലാക്കനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരുന്നു! ചുളുവില്‍ ഞാന്‍ കേക്കാന്‍ മേണ്ടി നാലാള് കൂടുമ്പോള്‍ “കച്ചിബിന്റെ മോക്ക് രണ്ടാമതും പള്ളേയിലാ പോലും! ഓള പോലെ ബേം ബേം പെറ്റിട്ടാ ഒറ്റടിക്ക് പണി കയൂലെ. മക്കള് രണ്ടും ഒരടിക്ക് മളര്‍ന്നോളും” പണി കയ്യുന്നത് ഓളതാണോ എന്നുള്ള സംശയം, കേക്കാത്ത മാതിരി ഇരിക്കുന്ന എനിക്ക് ചോദിക്കാന്‍ പറ്റൂലാലൊ?

അതു ഏശുന്നില്ലാന്ന് മനസ്സിലാക്കിയാല് ഒന്ന്‌ മാറ്റി ചവിട്ടും, “കെയെക്കേയിലെ ബിച്ചന്റെ മോക്ക് ഒന്നര കൊല്ലായിട്ടും പള്ളെയിലാവാഞ്ഞിട്ട് എന്തൊരു വേജാരെയ്‌നി ഓക്ക്! എന്നിട്ട് ആ ഫറൂക്കിലെ സഞു ഡോക്‌ട്ര കാണിച്ച് മൂന്നായ്ച്ച മര്ന്ന്‌ കയിക്കുമ്പള്‍ക്ക് വയറ്റിലായില്ലെ?! ഒര് പഥ്യോം ഇല്ലെയ്‌നി’ ഇനി ഞാന്‍ കോയീം മീനും ഒയിവാക്കണ്ടി വെരുംന്ന്‌ള്ള പേടീല് പെറാണ്ടിക്കണ്ടാ! ‘ആ ഡോക്‌ട്ര വീടാണെങ്കി ഒര് മൂലക്കായോണ്ട് ആരും കാണൂല്ല!”

എന്നിട്ടും ഞാന്‍ പെറ്റില്ല! അങ്ങനെ പേറാണ്ട് നടക്കുന്ന ഒരു അവധി ദൌസം ഉമ്മാമ എന്നെ കാണാന്‍ വന്നു! എന്നോട് അത്യാവസ്യമായി ഒരു കാര്യം പറയാനുണ്ട്! എന്നെ കണ്ട് ഉടനെ ഉമ്മാമ്മ സൌണ്ടില്‍ ഒരു സൊകാര്യ സമണ്ടൊക്കെ ബെരുത്തി ചോയിച്ചു:

“എടീ നീ ബൈതിങ്ങ തിന്നല്ണ്ടാ?”

“ബൈതിങ്ങേ? അങ്ങനെ ദിവസോം തിന്നലൊന്നൂല, എന്നാലും കിട്ടിയാ തിന്നും!”


“ഇപ്പളത്തെ വൈതിനമ്മല് ബീട്ടീന്ന് പറീന്ന എന്തോ സാമാനം കുത്തി വെക്ക്‌ന്ന്‌ണ്ടോലും! അത് തിന്നാ പെറൂല പോലും! ഖിയാമം നാളട്‌ക്കുമ്പളാ ഇമ്മായിരി ഒരോ അല്‍ക്കുല്‍ത്തിണ്ടാവ്‌ആ. അന്റവ്‌ടെ ഇഞ്ഞി മേലാല്‍ ഈ കുത്തിവെച്ച ഒന്നും മേങ്ങണ്ടാ ട്ടോ?'

ഉമ്മാമ്മ പേപ്പറ്‌ വായിച്ചാല്‍ ഇതാണ്. ഏതു ന്യൂസും ഉടനെ ലോക്കല് ന്യൂസാക്കുമ്. "അമേരിക്കയില് ചിന്തിയ ഓയല് കാരണമാണെന്ന് തോന്ന്ന്ന് മത്തിക്കൊര് വെടക്ക് ടേസ്ട്"

ഞാന്‍ പ്രസവിക്കാത്തത് ഫാമിലി പ്ലാനിങ്ങാണെന്ന് പറഞ്ഞാലും കാര്‍ണോത്തി അത്‌ സമ്മതിക്കൂല.

“ഇന്നത്തെ കുട്ടിയോക്ക് വേണ്ടപ്പളല്ലെ ഓല് പെറൂ? നമ്മളെ കാലൊക്കെ കയിഞ്ഞീലെ കൈജാ?” എന്ന്‌ ഇഞ്ഞാമ ചോയിക്കുമ്പം കാര്‍ന്നോത്തിക്ക് ചൊടിക്കും, “ഇതൊക്കെ പൊറത്ത് പറീന്നതല്ലെ? പെണ്ണായാല് പെറും, അയിലാണ് ഓളെ ബഅ്സും പൊരുത്തോം!”

അങ്ങനെ ഞാന്‍ പെറും എന്ന് ഉറപ്പ്‌ വെര്ത്താന്‍ ഇഞ്ഞി മുതല്‍ കുത്തിവെക്കാന്‍ യോഗമുള്ള യാതൊരു പച്ചക്കറീം പൊറത്തുന്നും വാങ്ങൂല എന്ന്‌ ബില്ല് പാസാക്കി! വീട്ടില്‍ പെണ്ണ്‌ങ്ങളെല്ലാം കൂടി ഒരു ജൈവക്രിസി തൊടങ്ങാ‍ന്‍ തീരുമാനിച്ചു. നാടന്‍ വേണ്ടിങ്ങ, ബൈതിങ്ങ, മൊള്, തക്കാളി, ചേന, പയറ്‌, പുതിന, വെള്ളരി എന്നിവ ഒര് തൊടക്കത്തിന് വേണ്ടി നടാനുള്ള ലിസ്റ്റ് തയ്യാറാക്കി. വയ്യാമ്പൊറത്തെ തൊടീലെ ചപ്പും ചവറും വാരിയിട്ട് കത്തിച്ച് അവ്‌ടള്ള പുല്ലൊക്കെ വെട്ടി വെടിപ്പാക്കി വിത്തിടാന്‍ പാകത്തിലാക്കാന്‍ സുപ്രനെ ഏല്‍പ്പിച്ചു. ഒരൊറ്റ ദൌസം കൊണ്ട് സുപ്രന്‍ പുല്ലും കല്ലും ചെത്തി തൊടി കണ്ണാടി പരുവത്തിലാക്കി, ഉമ്മ വിത്തിറക്കി. അടുക്കളെയ്ന്നും വെര്ന്ന വേസ്റ്റൊക്കെ അങ്ങോട്ട് തിരിച്ചു വിട്ടു. അങ്ങനെ ചെടിയൊക്കെ തഴച്ചു വളരാന് തുടങ്ങി, വീട്ടില് സന്തോയം കളീയാടി. ബിരിയാന്ന്ള്ള പുതീനേം പച്ചമൊളും പറിക്കാന് ആമിന്താത്തേം മിസ് ദില്ലീസയും പാപ്പാത്തിയേളെ പോലെ പറന്നു നടന്നു.

ഒരു ദൌസം രാവിലെ ചട്നിക്ക്ള്ള പുതീന പറിക്കാന് പോയ ദില്ലീസ "എന്റെ റബ്ബേ!! എല്ലാം പോയീ" എന്നു വെലിയ തൊള്ളോണ്ട് അലറി പാന്ഞു വന്നു. ഉമ്മയും ഉമ്മാമയും പാങ്കിയും ദില്ലീസേം "ചോര നീരാക്കി" ഇണ്ടാക്കിയ പുതീനേം ബേണ്ടിങ്ങേം ബൈതിനേം കോവക്കേം തക്കാളീമുണ്ട് കറുത്ത് കരിന്ഞ് സലീം കുമാറിനെ പോലെ ചുരുണ്ട് കൂടി നില്ക്കുന്നു! ഉമ്മ ഉടനെ ഇമ്മിടിയറ്റായി മൂക്കിന്നും കണ്ണിന്നും ഒലിപിക്കാന്‍ തൊടങ്ങി, 'ഞാനെങ്ങനെ ബെള്ളോം ബളോം ഇട്ട് ബളര്‍ത്തിയ ചെടിയാ? എന്നക്കൊണ്ടാവൂലുമ്മാ അയിറ്റിങ്ങള് കരിന്ഞ് ബാടി നിക്ക്ന്നത് കാണാന്. എന്റെ ചങ്ക് കത്തി പോവൂമ്മാ!!" മൂക്ക് തൊട, കണ്ണ് തൊട പിന്നെ നൊടിച്ചല്. ഉമ്മാമ്മക്ക് ഒരൊറ്റ ബേജാറേയുള്ളൂ, "ഇന്ഞിപ്പം ബൈതിങ്ങക്കെന്താക്കും? പെറാണ്ട് പറ്റൂലാലൊ?"
എല്ലാരും താടിക്ക് കയ്യും കൊട്ത്ത് നെരത്തി പിരാവുകുന്ന തെരക്കിലേര്‍പ്പെട്ടു. കരിന്ഞതിന്റെ മൂല കാരണം എന്താന്ന് ഇതു വെരെ അറീലാലോ?

"ഇന്ഞി മേങ്ങിയ ബിത്തുമ്മല് കുത്തി വെച്ചിട്ട്‌ണ്ടാഓ? ഇപ്പള്ത്തെ കാലാ...ഖിയാമം! ആ ഹറാമ്പെറന്നോറ് അതും ചെയ്യും !!"

"അപ്പറത്തെ പൊരെയ്ലെ നാണി തള്ള ഇന്നലെ കടു മേങ്ങാന് മനപ്പം നമ്മളെ കിറ്സി കണ്ടിറ്റ് മൂപ്പിക്ക്‍ന്നെ കേട്ടീനും! ആ പഹച്ചിന്റെ കണ്ണ് തട്ടീയേന്നെ ഇത്! പണ്ട് നൂപ്പത്തിക്ക് ഞമ്മളെ റഓബസ്റ്റിന്റെ ബായ കൊലച്ചപ്പം ഒരു പയം കൊട്‌ത്തീനി, അയിന്റേസം ആ ബായമ്മല് ഒരു പുയു പോലും നൊയന്ഞിട്ടില്ല! അമ്മായിരി കണ്ണാ കരികണ്ണിച്ചിക്ക്!!!"

"ഇങ്ങളെ ഒട്‌ക്കത്തെ ബെള്ളം പാരലും, എല നുള്ളലും, ചോട് മാന്തലും... അപ്പളേ എനിക്ക് തോന്നീന് ഇത് നസിക്കാന്ള്ളതാന്ന്"

എന്നാല് സത്യം, ഹഖ്, ഇതൊന്നുമല്ലായിരുന്നു!അതു വരെ പ്ലാനിങ്ങിലും വിത്തു സപ്ലൈലും മാത്രം ഒതുങ്ങി നിന്ന മാങ്കാ എന്നു വിളിക്കപ്പെടുന്ന മിസ്റ്റര് മഹ്മൂദ്,അതായത് എന്റെ ഉപ്പ ഒരു ക്രിസിക്കാരന്‍ എന്നുള്ള അഹങ്കാരത്തിലും ബാക്കിയുള്ളവരേക്കാളും ക്രിസിമനസ്സാസ്ത്രം അറിയാമെന്നുള്ള ഓവര് കോണ്ഫിടന്സും കൂട്ടി വെച്ച്, തോട്ടത്തിന്റെ മുതലാളിത്തം ഏറ്റെഠുക്കാന്‍ സ്വയം തീരുമാനിച്ചു.ആരും ഒന്നും അറിന്ഞീല.അങ്ങനെ ഫ്രീയായി കിട്ടുന്ന എല്ലാ വളവും വേണ്ടിയും വേണ്ടാതെയും മൂപ്പിലാന് കൊണ്ടോയി ചാര്ത്തി വിട്ടു.ചാര്‍ത്തി ചാര്‍ത്തി കമത്തിയ സള്‍പ്പറ് കൂടിപ്പോയി! ആ കുരുന്തു പൈതങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറമായി പോയി കടുങ്കയ്.

അന്ന് ലാത്രീലെ കോയിക്കൂട്ടാന് ഉപ്പ് കൂടീട്ടും മിസ്ടര് മയ്മൂദ് ഒന്നും മിണ്ടീല! തറവാട്ടിലെ മൂത്ത പിയാപ്ലായി പോയീലെ, പെണ്ണ്ങ്ങക്കും ഒന്നും മുണ്ടാന്‍ പറ്റൂലാലോ? എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും സഹിച്ചും മനസ്സില് പിരാവിയും നടന്നു.

അയിന്റെ പിറ്റേന്ന് മുസ്തപ്പ നല്ല തുള്ള്ന്ന ചെമ്മീന്‍ കൊണ്ടാന്നപ്പം എളാമ ദാമൂന്റെ പീടിയേന്ന് മാങ്ങിയ ബൈതിങ്ങ മുറിച്ച്, എണ്ണയില് വറ്ത്ത് കോരി, ചെമ്മീനും നല്ലോണം പൊരിച്ചു കോരി ബാക്കിള്ള എണ്ണെയില് കൊറച്ച് കടൂം ജീരോം പൊട്ടിച്ച് കൊറച്ച് തക്കാളീം മുറിച്ചിട്ട് വേവിച്ച്, ബൈതിങ്ങേം ചെമ്മീനും ചേര്‍ത്ത് നല്ലോമ്പോലെ എളക്കി പച്ച മൊളൂം മല്ലീം വെള്ളുള്ളീം അരച്ച് ബാക്കിള്ള എണ്ണെയില് വാട്ടി, ഒര് നുള്ള് മന്ഞളും ബേണ്ടപോലെ ഉപ്പും ചേര്‍ത്ത് നല്ലോണം വെന്താല് അരക്കപ്പ് വെള്ളമൊഴിച്ച് നല്ലോണം തിളച്ചു വെരുമ്പം എകദേഷം ഒരുമായിരി നാലു കിലോമീറ്റര് ചുറ്റളവിലുള്ള വീട്ടിലൊക്കെ മണം പരക്കും. അപ്പം പിന്നെ തൊട്ടടുത്ത അറയിലിരിക്കുന്ന എന്റെ കാര്യം പറയണ്ടല്ലോ?

"ഹിയ്യട ഹിയ്യാ ഇന്നത്തെ കാര്യം കുശാലായി" എന്നു മനസ്സില് വിജാരിച്ചു, ഒരു മൂളിപ്പാട്ടും പാടി അടുക്കളയിലേക്ക് ബെല്ലും ബ്രേക്കുമില്ലാതെ പാന്ഞടുത്ത് ചട്ടിയില്‍ കയ്യിട്ടു ഇട്ടില്ല എന്ന പൊസിഷണില് നിക്കുന്ന എന്നെ ഉമ്മാമ്മ കുങ്ങ്ഫൂ സ്റ്റൈലില് എവിട്ന്നോ പറന്നു വന്നു തടയിട്ടു. "അയില് ബൈതിന്ങ്ങണ്ട്, അനക്ക് തിന്നാമ്പാടില്ല!!"

"തിന്നാമ്പാടില്ലെ? അതെന്താ, എനക്ക് മാത്രം പറ്റാത്തതെ?"

"നീ പെറൂല!"

!!!! ഹൌ എന്റെ പൊന്നു റബ്ബേ!! ആ അലവലാതികള്‍ക്ക് കുത്തി വെക്കാന്‍ ലോകത്ത് വേറെ ഒന്നും കണ്ടില്ലെ? ആ വെര്‍തേ ഒരു പണീമില്ലാണ്ട് നടക്ക്ന്ന സുരേസ് കോപിനേ, ഒബാമനേ പിടിച്ചു കുത്തിക്കൂടെ? ഈ തിന്ന്ന്ന സാമാനം കൊണ്ട് കളിക്ക്‍ന്നോരെ എനിക്ക് പണ്ടേ പിടിക്കൂല! ഹറാമ്പെറപ്പ്കള്!!

"ഞാന്‍ പെറുമ്മാമ്മാ.. ബൈതിങ്ങ കാരണല്ല ഞാന്‍ പെറാത്തെ... അത് ഫാമിലി പ്ലാനിങ്ങ്‌ന്ന് പറന്ഞ് ഒരു സൂക്കേടാ, ഞാന്‍ നാളെ ഡോക്ക്ട്ടട്ത്ത് പോന്ന്ണ്ട്! എനിക്ക് കൂട്ടാന് താ... ഞാന്‍ പെറാം!!! "

Eppadi?